പഠിക്കാനിടയായ ഒരു നിയമവ്യവഹാരത്തെപ്പറ്റി നിങ്ങളോട് പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു.
സ്റ്റീവ് ടൈറ്റസ് എന്ന ആള് ഉള്‍പ്പെട്ട കേസാണത്.
ടൈറ്റസ് ഒരു റസ്റ്റാറന്റ് ഉടമയായിരുന്നു.
വാഷിംഗ്ടണ്ണിലെ സിയാറ്റിലിൽ താമസിച്ചിരുന്ന അയാൾക്ക് 31 വയസ്സായിരുന്നു.
ഗ്രച്ചൺ എന്ന യുവതിയുമായി അയാളുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.
അവൾ അയാളുടെ സ്നേഹഭാജനമായിരുന്നു
ഒരു ദിവസം, അവര്‍ പുറത്ത് പോയി
റസ്റ്റാറന്റില്‍ ഒരുമിച്ച് ആഹാരം കഴിക്കുവാന്‍.
അതിനു ശേഷം അവര്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
അവരെ ഒരു പോലീസുദ്യോഗസ്ഥന് തടഞ്ഞു നിര്‍ത്തി
കുറച്ച് നേരം മുന്‍പ് , സൗജന്യയാത്രയ്ക്ക് കയറിയ ഒരു യുവതിയെ
മാനഭംഗം ചെയ്ത ഒരു മനുഷ്യന് ഓടിച്ചിരുന്ന കാറുമായി
അയാളുടെ കാറിന് സാമ്യമുണ്ടായിരുന്നു,
ടൈറ്റസിന് ആ മനുഷ്യനുമായും ഒട്ടൊരു സാദൃശ്യമുണ്ടായിരുന്നു
പോലീസ് ടൈറ്റസിന്റെ ഒരു ഫോട്ടോ എടുത്തു
ഒരു നിര ചിത്രങ്ങള്‍ക്കിടയില്‍ അത് തൂക്കി,
പിന്നീട്, അത് മാനഭംഗത്തിനിരയായ യുവതിയെ കാണിച്ചു.
അവള് ടൈറ്റസിന്റെ ഫോട്ടോയുടെ നേര്‍ക്ക് വിരല്‍ ചൂണ്ടി.
അവള് പറഞ്ഞു- 'ഇയാളുമായിട്ടാണ് ഏറ്റവും സാമ്യം'
പോലീസും വാദിഭാഗവും വിചാരണയുമായി മുന്നോട്ടു പോയി
വിചാരണദിവസം സ്റ്റീവ് ടൈറ്റസ് കോടതിയില്‍ ഹാജരാക്കപ്പെട്ടു.
മാനഭംഗത്തിനിരയായ വ്യക്തി സ്റ്റാന്‍ഡില്‍ കയറി
അവള് പറഞ്ഞു, ' ഇയാളാണ് ആ മനുഷ്യനെന്നത് തീര്‍ച്ചയാണ്'
ടൈറ്റസ് ശിക്ഷിക്കപ്പെട്ടു. .
തന്റെ നിരപരാധിത്വം അയാള്‍ ഉറക്കെ പറഞ്ഞു
അയാളുടെ കുടുംബാംഗങ്ങള്‍ ജൂറിയോട് നിലവിളിച്ച്
അപേക്ഷിച്ചു
അയാളുടെ വധു ഏങ്ങിക്കരഞ്ഞുകൊണ്ട് തറയില്‍ വീണു.
ടൈറ്റസിനെ അവര്‍ ജയിലിലേയ്ക്ക് കൊണ്ടു പോയി
അയാളുടെ സ്ഥാനത്ത് നിങ്ങളാണെങ്കില്‍ എന്തു ചെയ്യുമായിരുന്നു?
നിങ്ങള്‍ എന്താണ് ചെയ്യുക?
ടൈറ്റസിന് നിയമവ്യവസ്ഥയിലുള്ള വിശ്വാസം പാടേ നശിച്ചു.,
എങ്കിലും, അയാള്‍ക്കൊരാശയം തോന്നി
അയാള്‍ പ്രാദേശിക പത്രമാഫീസിലേയ്ക്ക് വിളിച്ചു
ഒരു അന്വേഷണാത്മകപത്രപ്രവര്ത്തകന്റെ ശ്രദ്ധ ആകര്‍ഷിക്കുവാന്‍ അയാള്‍ക്ക് കഴിഞ്ഞു.
ആ പത്രപ്രവര്ത്തകന് യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്തി.
യഥാർത്ഥപ്രതി അവസാനം കുറ്റം സമ്മതിച്ചു.
അതേ പ്രദേശത്തു തന്നെ അന്‍പതോളം മാനഭംഗങ്ങള്‍
നടത്തിയെന്ന് വിചാരിക്കപ്പെടുന്ന ഒരാള്‍
വിവരങ്ങള്‍ ധരിപ്പിച്ചപ്പോള്‍ ന്യായാധിപന്
ടൈറ്റസിനെ വെറുതെ വിട്ടു.
യഥാര്‍ത്ഥത്തില്‍ ഈ കേസ് അവിടെ അവസാനിക്കേണ്ടതാണ്.
എല്ലാം ശുഭമാകേണ്ടത്.
ഒരു ഭീകരവര്‍ഷം കഴിഞ്ഞു എന്ന് കരുതി സമാധാനിക്കേണ്ടത്.
സംവത്സരം, പക്ഷെ അത് കഴിഞ്ഞല്ലൊ, എന്ന്.
പക്ഷെ, അത് അങ്ങിനെ അവസാനിച്ചില്ല
ടൈറ്റസിന്റെ മനസ് കയ്പ് നിറഞ്ഞതായി
അയാള്‍ക്ക് ജോലി നഷ്ടപ്പെട്ടു. അയാള്‍ക്കത് തിരച്ചു
കിട്ടിയില്ല..
അയാള്‍ക്ക് അയാളുടെ വധുവിനെ നഷ്ടപ്പെട്ടു.
അയാളുടെ വിട്ടുമാറാത്ത കോപവുമായി അവള്‍ക്ക്
പൊരുത്തപ്പെടാൻ കഴിഞ്ഞില്ല.
അയാളുടെ എല്ലാ സമ്പാദ്യവും പോയി.
അതിനാല്‍ അയാള്‍ ഒരു കേസ് ഫയല്‍ ചെയ്യുവാന്‍
തീരുമാനിച്ചു.
പോലീസിനും തന്റെ കഷ്ടപ്പാടുകള്ക്കുത്തരവാദികളെന്ന്
അയാള്‍ കരുതിയവര്ക്കെല്ലാമെതിരെ.
അപ്പോഴാണ് ഞാന്‍ ഈ കേസ് പഠിക്കാനാരംഭിക്കുന്നത്.
ഞാന്‍ കണ്ടെത്താനാഗ്രഹിച്ചത് ഇതാണ്-
എങ്ങിനെയാണ് പീഡനത്തിന്റെ ഇര
'അയാളെപ്പോലെയിരിക്കുന്നു' എന്നതില്‍ നിന്ന്
'ഇയാള്‍ തന്നെയെന്ന് തീര്‍ച്ച തന്നെ' എന്നതിലെത്തി?"
ടൈറ്റസ് അയാളുടെ കേസിന്റെ തീയില്‍ എരിഞ്ഞു
അയാള്‍ ജീവിച്ച ഓരോ നിമിഷവും അതിനെപ്പറ്റിമാത്രം ചിന്തിച്ചു.
തന്റെ കേസിന്റെ വിചാരണദിവസത്തിന് ഏതാനും
ദിവസങ്ങള്‍ക്കു മുന്‍പ് ഒരു നാള്
രാവിലെ എഴുനേറ്റ്
വേദന കൊണ്ട് പുളഞ്ഞതിനു ശേഷം,
മന:സംഘര്‍ഷം മൂലമുള്ള ഹൃദയാഘാതത്താല്‍ മരിച്ചു
പോയി
അയാള്‍ക്ക് 35 വയസ്സായിരുന്നു.
അങ്ങിനെ ഞാന്‍ ടൈറ്റസിന്റെ കേസ് പഠിക്കുവാന്‍
നിയുക്തയായി.
ഞാന്‍ ഒരു മന:ശാസ്ത്രഗവേഷകയായതിനാല്t.
ഞാന്‍ ഓര്‍മ്മയെക്കുറിച്ച് പഠിക്കുന്നു. ദശാബ്ദങ്ങളായി
ഞാനത് ചെയ്യുന്നു.
വിമാനയാത്രയ്ക്കിടയിൽ വച്ച് ഞാനൊരാളെക്കണ്ടു മുട്ടുമ്പോള്‍--
-ഇത് സ്കോട്ട്ലന്ഡിലേയ്ക്കുള്ള യാത്രയില്‍
സംഭവിച്ചതാണ്-
പരസ്പരം പരിചയപ്പെടുമ്പോൾ
തമ്മിൽ 'നിങ്ങള്‍ എന്തു ചെയ്യുകയാണ്?'
എന്നന്വേഷിക്കുമ്പോള്‍
'ഞാന്‍ ഓര്‍മ്മയെക്കുറിച്ച് പഠിക്കുകയാണ്' എന്ന്
പറയുന്ന വേളയില്‍
പേരുകള്‍ ഓര്‍മ്മിക്കുവാനുള്ള തങ്ങളുടെ
ബുദ്ധിമുട്ടുകളെക്കുറിച്ച് അവര്‍ പറയുന്നു
അല്ലെങ്കില്‍, ആല്‍സൈമേഴ്സ് രോഗമുള്ള തങ്ങളുടെ
ബന്ധുവിനെക്കുറിച്ച്.
അതുമല്ലെങ്കില്‍ മറ്റു ചില മറവികളെക്കുറിച്ച്
ഞാന്‍ അവരോടു പറയും
ആളുകള്‍ മറക്കുന്നതിനെക്കുറിച്ചല്ല
അവര്‍ ഓര്മ്മിക്കുന്നതിനെക്കുറിച്ചാണ് ഞാന്‍
പഠിക്കുന്നത്, എന്ന്
നടന്നിട്ടില്ലാത്ത കാര്യങ്ങള്‍ അവര്‍ ഓര്‍മ്മിക്കുന്നതിനെപ്പറ്റി
അല്ലെങ്കില്‍ യഥാര്‍ത്ഥത്തില്‍ നടന്നതില്‍ നിന്ന്
വ്യത്യസ്തമായി ഓര്‍മ്മിക്കുന്നതിനെപ്പറ്റി
ഞാന്‍ പഠിക്കുന്നത് മിഥ്യാസ്മൃതികളെപ്പറ്റിയാണ്.
നിര്‍ഭാഗ്യവശാല്‍, മറ്റുള്ളവരുടെ തെറ്റായ ഓര്‍മ്മകളുടെ അടിസ്ഥാനത്തില്‍
ശിക്ഷിക്കപ്പെടുന്നത് ഒരു ടൈറ്റസ് മാത്രമല്ല
യുണൈറ്റസ് സ്റ്റേറ്റിലെ ഒരു പഠനത്തില്‍
നിരപരാധികളായ 300 പേരെക്കുറിച്ചുള്ള
വിവരങ്ങള്‍ ശേഖരിച്ചു.
ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ട 300 പ്രതികള്‍
അവര്‍ ഈ കുറ്റങ്ങള്‍ക്ക് 10,20,30 വര്‍ഷങ്ങള്‍ തടവില്‍ കഴിഞ്ഞു
ഇപ്പോള്‍ ഡി. എന്‍. എ ടെസ്റ്റില്‍
അവര്‍ യഥാര്‍ത്ഥത്തില്‍ നിരപരാധികളെന്ന് തെളിഞ്ഞു.
ഈ കേസുകള്‍ വിശകലനം ചെയ്തപ്പോള്‍
നാലില്‍ മൂന്നുപേരും ശിക്ഷിക്കപ്പെട്ടത്
തെറ്റായ ഓര്‍മ്മയുടെ, തെറ്റായ ദൃക്സാക്ഷി മൊഴിയുടെ, അടിസ്ഥാനത്തിലാണ് എന്ന് കണ്ടു..
എന്തു കൊണ്ട്?
ഈ നിരപരാധികളെ ശിക്ഷിച്ച വിധികര്‍ത്താക്കളെപ്പോലെ
ടൈറ്റസിനെ ശിക്ഷിച്ച വിധികര്‍ത്താക്കളെപ്പോലെ,
മിക്കവാറും ആളുകള്‍ വിശ്വസിക്കുന്നത് ഓര്‍മ്മ
ഒരു റെക്കോഡിംഗ് യന്ത്രത്തെപ്പോലെ
പ്രവര്‍ത്തിക്കുന്നുവെന്നാണ്..
നിങ്ങള്‍ വിവരങ്ങള്‍ യാന്ത്രികമായി
റിക്കോഡ് ചെയ്യുന്നു
പിന്നീട് ചോദ്യങ്ങള്‍ക്കു മറുപടി പറയുകയോ,
ദൃശ്യങ്ങള്‍ തിരിച്ചറിയുകയോ
അത് റീപ്ലേ ചെയ്യുന്നു.
പക്ഷെ പതിറ്റാണ്ടുകളുടെ മന:ശാസ്ത്രപഠനം
ഇത് ശരിയല്ലെന്ന് കാണിച്ചിട്ടുണ്ട്
നമ്മുടെ ഓര്‍മ്മകള്‍ നിര്‍മ്മിതികളാണ്.
അവ പുനര്‍നിര്‍മ്മിതികളാണ്.
ഒരു വിക്കിപ്പീഡിയ പേജ് പോലെയാണ് സ്മൃതി
പ്രവര്‍ത്തിക്കുന്നത്.:
നിങ്ങള്‍ക്ക് അവിടെപ്പോയി അത് തിരുത്താം, അതു
പോലെ മറ്റുള്ളവര്‍ക്കും..
ഓര്‍മ്മയുടെ ഈ നിര്‍മാണപ്രക്രിയ ഞാന്‍ പഠിക്കുവാന്‍ തുടങ്ങിയത്
ആയിരത്തിതൊള്ളായിരത്തി എഴുപതുകളിലാണ്.
പരീക്ഷണങ്ങളുടെ ഭാഗമായി ഞാന്‍ ആളുകളെ
കുറ്റകൃത്യങ്ങളുടെയും ആക്സിഡന്റുകളുടെയും
കൃത്രിമദൃശ്യങ്ങള്‍ കാണിച്ചു.
അതിനു ശേഷം അവര്‍ ഓര്‍മ്മിക്കുന്ന വിവരങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിച്ചു.
ഒരു പഠനത്തില്‍ ഞങ്ങള്‍ അവരെ ഒരു കൃത്രിമ
ആക്സിഡെന്റ് കാണിച്ചു
എന്നിട്ട്, അവരോട് ചോദിച്ചു,,
'ഹിറ്റ്' ചെയ്തപ്പോള്‍ എത്ര വേഗതയിലാവും കാറുകള്‍ സഞ്ചരിച്ചിരുന്നതെന്ന്
മറ്റുചിലരോട് ചോദിച്ചത്
കാറുകള്‍ പരസ്പരം 'സ്മാഷ്' ചെയ്തപ്പോള്‍ എത്ര
വേഗതയുണ്ടായിരുന്നു കാണും എന്നായിരുന്നു
'സ്മാഷ്' എന്ന പദം ഉപയോഗിച്ചപ്പോള്‍
സാക്ഷികള്‍ കാറുകള്‍ കൂടുതല്‍ വേഗതയിലായിരുന്നുവെന്ന് ഉത്തരം നല്കി.
മാത്രവുമല്ല, 'സ്മാഷ്' എന്ന വാക്കുപയോഗിച്ചപ്പോള്‍
കൂടുതല്‍ ആളുകള്‍ പറഞ്ഞു
തങ്ങള്‍ അപകടരംഗത്ത് പൊട്ടിയ ചില്ലുകള്‍ കണ്ടുവെന്ന്
അപകടത്തിന്റെ ദൃശ്യത്തില്‍ ചില്ലുകള്‍ പൊട്ടുകയേ
ഉണ്ടായിരുന്നില്ല
വേറൊരു വാഹനാപകടദൃശ്യത്തില്
'സ്റ്റോപ്പ്' ചിഹ്നം ഉള്ള ഒരു കവലയില്‍ക്കൂടി ഒരു കാര്‍
കടന്നു പോകുന്നത് കാണിച്ചതിനു ശേഷം
ഒരു 'യീല്‍ഡ്' അടയാളമാണുണ്ടായിരുന്നതെന്ന്
ധ്വനിപ്പിക്കുന്ന ചോദ്യം ചോദിച്ചപ്പോള്‍
പല ദൃക്സാക്ഷികളും പറഞ്ഞു,
അവര്‍ 'യീല്‍ഡ്' സൈനാണ്, 'സ്റ്റോപ്പ്ിഹ്നമല്ല,
കണ്ടതെന്ന് ഓര്‍മ്മിക്കുന്നതായി
നിങ്ങള്‍ ചിന്തിച്ചേക്കാം
ഇതെല്ലാം ഫിലിം ചെയ്യപ്പെട്ട ദൃശ്യങ്ങള്‍ മാത്രമല്ലേ,
അവ വലിയ മാനസികസമ്മര്‍ദ്ദമുണ്ടാക്കുന്ന
സംഭവങ്ങളല്ലല്ലോ, എന്ന്.
ശരിക്കും മാനസികസമ്മര്ദ്ദമുളവാക്കുന്ന സംഭവം
ഓര്‍മ്മിക്കുമ്പോള്‍
ഇത്തരം പിശകുകള്‍ ഉണ്ടാകുമോ?
ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഞങ്ങള്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍
ഈ ചോദ്യത്തിനുള്ള മറുപടിയുണ്ട്.
ഈ പഠനത്തിന്റെ പ്രത്യേകത
അതില്‍ പങ്കെടുത്തവര്‍ക്ക് വളരെ സംഘര്‍ഷമുണ്ടാക്കുന്ന അനുഭവം സൃഷ്ടിച്ചിരുന്നുവെന്നതാണ്
ഈ പഠനത്തില്‍ പങ്കെടുത്തവര്‍
യു. എസ്. മിലിട്ടറി അംഗങ്ങളായിരുന്നു
അവര്‍ അത്യധികം ക്ലേശകരമായ
പരിശീലനത്തിലായിരുന്നു.
അവര്‍ എന്നെങ്കിലും യുദ്ധത്തടവുകാരായി
പിടിക്കപ്പെടുകയാണെങ്കില്‍ അവരുടെ അനുഭവം
എന്തായിരിക്കുമെന്ന് പഠിപ്പിക്കുകയായിരുന്നു
ഈ പരിശീലനത്തിന്റെ ഭാഗമായി ഈ ഭടന്മാരെ 30 മിനുട്ട് നേരം
അക്രമാസക്തമായ, ശാരീരികപീഡനത്തോടു കൂടിയ, ചോദ്യം ചെയ്യലിന് വിധേയമാക്കി.
പിന്നീട് അവരോട്, പീഡിപ്പിച്ച വ്യക്തിയെ
തിരിച്ചറിയുവാന്‍ ആവശ്യപ്പെട്ടു.
അവര്‍ക്ക് അത് മറ്റൊരാളാണ് പീഡകന് എന്ന്
തോന്നിപ്പിക്കും വിധമുള്ള സൂചനകള്‍ നല്കിയപ്പോള്
പലരും തെറ്റായ വ്യക്തിയെ ചൂണ്ടിക്കാട്ടി.
പലപ്പോഴും യഥാര്‍ത്ഥത്തില്‍ ചോദ്യം ചെയ്ത ആളുമായി
വിദൂരമായിപ്പോലും സാമ്യമില്ലാത്തവരെ.
അതിനാല്‍ ഈ പഠനങ്ങള്‍ കാണിക്കുന്നത്
ആളുകളെ തെറ്റായ വിവരങ്ങള്‍ ഊട്ടുമ്പോള്‍
അവരുടെ ഓര്‍മ്മകളെ വളച്ചൊടിക്കുവാനും
മലിനീകരിക്കുവാനും കഴിയുമെന്നാണ്.,
പുറത്ത് യഥാര്‍ത്ഥലോകത്ത്
ദൂഷിതവിവരങ്ങള് നമുക്ക് ക്ിട്ടിക്കൊണ്ടിരിക്കുന്നു..
നമുക്ക് തെറ്റായ വിവരങ്ങള്‍ കിട്ടുന്നത്
നമ്മെ തെറ്റായ ദിശയിലേക്ക് നയിക്കുന്ന ചോദ്യം
ചെയ്യലിന് വിധേയമാക്കുമ്പോള്‍ മാത്രമല്ല.
മറ്റു ദൃക്സാക്ഷികളോട് സംസാരിക്കുമ്പോള്‍
അവര്‍ നമുക്ക് ബോധപൂര്‍വമോ അശ്രദ്ധമായോ
തെറ്റായ വിവരങ്ങള്‍ നമ്മിലേയ്ക്ക് കടന്നു കൂടാം.
അല്ലെങ്കില്‍ നമ്മുടെ അനുഭവങ്ങളെപ്പറ്റി മാദ്ധ്യമങ്ങളിലെ വിവരണം കാണുമ്പോള്‍
ഇതെല്ലാം നമ്മുടെ ഓര്‍മ്മകളെ മലിനീകരിക്കുന്ന
സന്ദര്‍ഭങ്ങളാണ്.
1990-കളില്‍, നാം കുടുതല്‍ ഗുരുതരമായ
ഒരു തരം ഓർമ്മത്തെറ്റ് ചില രോഗികളില്‍ കാണുവാന്‍ തുടങ്ങി.
ചില രോഗികള്‍, ഒരു പ്രശ്നവുമായി മന:ശാസ്ത്രചികിത്സയ്ക്കായി പോയതിനു ശേഷം-
ഉദാഹരണത്തിന്, വിഷാദരോഗത്തിനോ ഈറ്റിംഗ് ഡിസോര്‍ഡറിനോ-
ചികിത്സയില്‍ നിന്ന് പുറത്ത് കടന്നത്
മറ്റൊരു പ്രശ്നവുമായിട്ടാണ്.
മൃഗീയമായ ക്രൂരതകളുടെ തീവ്രമായ ഓര്‍മ്മകള്‍
ചിലപ്പോള്‍ പൈശാചിക അനുഷ്ഠാനങ്ങളുടെ,
ചിലപ്പോള്‍ അസാധാരണവും ഭ്രമാത്മകവുമായ ചേരുവകളോടെ
ഒരു സ്ത്രീ സൈക്കോതെറാപ്പിയില്‍ നിന്ന് പുറത്ത് വന്നത്
വര്‍ഷങ്ങളുടെ ലൈംഗികപീഡനത്തിന്റെയും,
നിര്‍ബന്ധിത ഗര്‍ഭധാരണത്തിന്റെയും ഓര്‍മ്മകളുമായിട്ടാണ്
തന്റെ കുട്ടിയെ വയര്‍ കുത്തിക്കീറി പുറത്തെടുന്നുവെന്ന് അവള് ഓര്‍മ്മിച്ചു..
പക്ഷെ ശരീരത്തില്‍ പാടുകളൊന്നും ഉണ്ടായിരുന്നില്ല.
അവളുടെ കഥ സ്ഥിരീകരിക്കുന്ന
ശാരീരിക തെളിവുകളൊന്നും തന്നെ ഉണ്ടായിരുന്നില്ല
ഞാന്‍ ഈ കേസുകള്‍ പഠിക്കുവാന്‍ ആരംഭിച്ചപ്പോള്‍
ഞാന്‍ അതിശയിക്കുകയായിരുന്നു
എവിടെ നിന്നാണ് ഈ വിചിത്രങ്ങളായ ഓര്‍മ്മകള്‍ വന്നത്?
ഞാന്‍ കണ്ടെത്തിയത്, ഈ സന്ദര്‍ഭങ്ങള്‍ക്ക്
ചില പ്രത്യേക തരം സൈക്കോതെറാപ്പികളുമായി ബന്ധമുണ്ടെന്നാണ്.
അതിനാല്‍ ഞാന്‍ സ്വയം ചോദിച്ചു-
സൈക്കോതെറാപ്പിയില്‍ നടക്കുന്ന ചില കാര്യങ്ങള്‍--
ഉദാഹരണമായി, സങ്കല്പവ്യായാമങ്ങള്
സ്വപ്നവിശകലനം
ചിലപ്പോള്‍ ഹിപ്നോസിസ്,
ചില കേസുകളില്‍ തെറ്റായ വിവരങ്ങളെക്കുറിച്ചുള്ള പരാമര്‍ശം എന്നിവ,--
ഈ രോഗികളെ അതിവിചിത്രങ്ങളും
അസംഭ്യവ്യങ്ങളുമായ
ഓര്‍മ്മകളിലേയ്ക്ക് നയിക്കുകയായിരുന്നുവോ?
ഞാന്‍ ചില പരീക്ഷണങ്ങള്‍ക്ക് രൂപകല്പന നല്കി
ഈ തരത്തിലുള്ള സൈക്കോതെറാപ്പികളിലുപയോഗിക്കുന്ന
പ്രക്രിയകളെക്കുറിച്ച് പഠിക്കുവാന്‍
ഇത്തരം നിറം പിടിപ്പിച്ച
മിഥ്യാസ്മൃതികളുടെ ഉത്ഭവം അറിയുവാന്‍
ഞങ്ങള്‍ ചെയ്ത പ്രാഥമികപഠനങ്ങളിലൊരു ഒരെണ്ണത്തില്‍
പ്രത്യായനം ഉപയോഗിച്ചു,
മുന്‍പറഞ്ഞ സൈക്കോതെറാപ്പികളിലുപയോഗിച്ചുകണ്ട, ഒരു സമ്പ്രദായം.
ഇത്തരത്തിലുള്ള പ്രത്യായനമുപയോഗിച്ച്
നിങ്ങളുടെ മനസ്സില്‍ ഒരു അയാഥർത്ഥ ഓർമ്മ
മനസ്സില്‍ പാകിയെന്ന് കരുതുക.
നിങ്ങള്‍ അഞ്ചോ ആറോ വയസ്സുള്ള കുട്ടിയായിരുന്നപ്പോള്‍,
ഒരു ഷോപ്പിംഗ് മാളില്‍ വച്ച് നിങ്ങള്‍ കൈ വിട്ടു പോയി.
നിങ്ങള്‍ ഭയന്നു കരയുകയായിരുന്നു.
അവസാനം പ്രായമായ ഒരു മനുഷ്യന് നിങ്ങളെ രക്ഷിച്ചു
പരീക്ഷണം നടത്തിയ വ്യക്തികളില്‍ നാലിലൊരാളുടെ മനസ്സിൽ
ഈ കള്ള ഓര്‍മ്മയുടെ വിത്ത് പാകുന്നതില്‍
ഞങ്ങള്‍ വിജയിച്ചു..
നിങ്ങള്‍ ചിന്തിച്ചേക്കാം.
ഇതത്ര വൈകാരിക സമ്മര്ദ്ദമുണ്ടാക്കുന്നതല്ലല്ലോ എന്ന്
പക്ഷെ ഞങ്ങള്‍ക്കും മറ്റ് ഗവേഷകര്‍ക്കും
ഇതിനെക്കാള്‍ അസാധാരണങ്ങളും മന:സംഘര്ഷമൂണ്ടാക്കുന്നവയുമായ
ഓര്‍മ്മകള്‍ കടത്തിവിടുവാന്‍ കഴിഞ്ഞിട്ടുണ്ട്
ടെന്നസ്സിയില്‍ നടത്തിയ ഒരു പഠനത്തില്‍
കുട്ടിയായിരിക്കെ
നിങ്ങൾ മുങ്ങിമരിക്കാറായപ്പോൾ
ഒരു ലൈഫ് ഗാര്‍ഡ് രക്ഷിച്ചതായുള്ള ഓര്‍മ്മകള്‍
കാനഡയില്‍ നടത്തിയ പഠനങ്ങളിലൊന്നില്‍
ഗവേഷകര്‍ ഒരു അയഥാര്‍ത്ഥ ഓര്‍മ്മയുണ്ടാക്കി
കുട്ടിയായിരിക്കെ
ഒരു ഭീകരജന്തുവിന്റെ ആക്രമണത്തിനിരയായതിന്റെ
ഓര്‍മ്മ
ഏകദേശം പകുതി പേരുടെ മനസ്സില്‍
കടത്തിവിടുവാന്‍ ഗവേഷകര്‍ക്കു കഴിഞ്ഞു.
ഒരു ഇറ്റാലിയന്‍ പഠനത്തില്‍
ഗവേഷകർ മറ്റൊരു അയാഥർത്ഥ സ്മൃതി സ്ഥാപിച്ചു.
കുട്ടിക്കാലത്ത് പിശാച് ബാധിച്ചതായിട്ട്.
കൂട്ടത്തില്‍ ഒരു കാര്യം പറയേണ്ടതുണ്ട്
സയന്‍സിന്റെ പേരില്‍ ഞങ്ങള്‍ ഈ വ്യക്തികള്‍ക്ക്
മാനസികാഘാതമുണ്ടാക്കുവെന്ന് തോന്നിയേക്കാം.
പക്ഷെ, ഞങ്ങളുടെ പഠനങ്ങളെല്ലാം
ഗവേഷണ എത്തിക് ബോര്‍ഡുകളുടെ സമൂലമായ
വിലയിരുത്തലിന് വിധേയമായവയാണ്
പരീക്ഷണം നടത്തിയ വ്യക്തികളില്‍ ചിലര്ക്കുണ്ടായേക്കാവുന്ന
ഹ്രസ്വമായ അസ്വസ്ഥതകളുമായി തട്ടിച്ചുനോക്കുമ്പോള്‍
ഓര്‍മ്മ എന്ന പ്രക്രിയ മനസ്സിലാക്കുന്നതിന്റെ
പ്രാധാന്യം വലുതാണ്.
ഓര്‍മ്മയുടെ ദുരുപയോഗം ലോകത്തിന്റെ
പല ഭാഗങ്ങളിലും തുടരുകയാണ്.
അതിശയമെന്ന് പറയട്ടെ,
ഞാന്‍ ഈ പഠനം പ്രസിദ്ധീകരിക്കുകയും
ഈ തരം സൈക്കോതെറാപ്പിയ്ക്കെതിരെ സംസാരിക്കുവാന്‍ തുടങ്ങുകയും ചെയ്തതോടെ ,
അത് എനിക്ക് ചില പ്രശ്നങ്ങൾ സൃഷ്ടിച്ചു..
പ്രധാനമായും, ആക്രമണത്തിനിരകളായി എന്ന് ധരിച്ചു വശായ റിപ്രസ്ഡ് മെമ്മറി തെറാപ്പിസ്റ്റുകളുടെയും
അവര്‍ സ്വാധീനിച്ച രോഗികളുടെയും
വിരോധത്തിന് ഞാന്‍ ഇരയായി
ക്ഷണിക്കപ്പെട്ട ചില പ്രസംഗവേദികളില്‍
ചിലപ്പോള്‍ എനിക്ക് സായുധ സുരക്ഷാഗാര്‍ഡുകള്‍ വേണ്ടിവന്നു.
എന്നെ പിരിച്ചു വിടുവാന്‍ ആളുകള്‍ കത്തെഴുത്തു സമരങ്ങള്‍ നടത്തി.
ഏറ്റവും മോശമായ സംഭവം മറ്റൊന്നായിരുന്നു.
പ്രായപൂര്‍ത്തിയായ മകളാല്‍ പീഡനം ആരോപിക്കപ്പെട്ട ഒരു സ്ത്രീ
കുറ്റക്കാരിയല്ലെന്ന് ഞാന്‍ സംശയിച്ചു
വളർച്ചയെത്തിയ മകൾ അമ്മയുടെ പേരില്‍
ലൈംഗികപീഡനം ആരോപിച്ചിരുന്നു..
ഒരു 'അമര്‍ത്തപ്പെട്ടു കിടന്ന' ഓര്‍മ്മയുടെ അടിസ്ഥാനത്തില്‍ .
ഈ മകള്‍ തന്റെ കഥ ഫിലിമില്‍ പകര്‍ത്തുവാനും
പൊതുസ്ഥലങ്ങളില്‍ പ്രദര്ശിപ്പിക്കുവാനും അനുവദിച്ചിരുന്നു
ഈ കഥ അവാസ്തവമാണെന്ന് ഞാന്‍ സംശയിച്ചു
ഞാന്‍ അത് അന്വേഷിക്കുവാനാരംഭിച്ചു.
ആ അമ്മ നിരപരാധിയാണെന്ന് തീര്‍ച്ചപ്പെടുത്തുവാന്‍ വേണ്ട .
വിവരങ്ങള്‍ എനിക്ക് ലഭിച്ചു
ഈ കേസിന്റെ യാഥാര്‍ത്ഥ്യം ഞാന്‍ പ്രസിദ്ധീകരിച്ചു.
അല്പദിവസങ്ങള്ക്കകം, കുറ്റമാരോപിച്ച മകള്‍
എനിക്കെതിരെ ഒരു കേസ് ഫയല്‍ ചെയ്തു.
ഞാന്‍ അവളുടെ പേര് ഒരിക്കലും സൂചിപ്പിച്ചിരുന്നില്ലെങ്കിലും
അവള് മാനനഷ്ടത്തിനും സ്വകാര്യതയിലുള്ള കടന്നുകയറ്റത്തിനും കേസ് നല്കി.
ഏകദേശം അഞ്ചുവര്‍ഷത്തോളം ഞാന്‍
ഈ കുഴഞ്ഞുമറിഞ്ഞ, അസന്തുഷ്ടമായ വ്യവഹാരത്തിലുടെ കടന്നു പോയി.
അവസാനം അത് കഴിഞ്ഞ് ഞാന്‍
എന്റെ ജോലിയിലേയ്ക്ക് മടങ്ങി.
ഈ പ്രക്രയയിലൂടെ ഞാനും അമേരിക്കയില്‍ ഇന്ന് കണ്ടുവരുന്ന
ഒരു അസുഖകരമായ ഒരു പ്രവണതയുടെ ഭാഗമാവുകയായിരുന്നു.
പൊതുവിവാദങ്ങളാകുന്ന വിഷയങ്ങളെപ്പറ്റി സംസാരിക്കുന്നതിന്റെ പേരില്‍
ശാസ്ത്രജ്ഞന്മാരെ കേസില്‍പ്പെടുത്തുകയാണ്.
എന്റെ ജോലിയില്‍ പ്രവേശിച്ച ശേഷം ഞാന്‍ സ്വയം ചോദിച്ചു
ഞാന്‍ ഒരാളുടെ മനസ്സില്‍ ഒരു അയഥാര്‍ത്ഥമായ ഓര്‍മ്മ കടത്തി വിട്ടാല്‍
അതിന് പ്രത്യാഘാതങ്ങളുണ്ടാകുമോ?
അത് അയാളുടെ പിന്നീടുള്ള ചിന്തകളെയും
പെരുമാറ്റത്തെയും ബാധിക്കുമോ?
ഞങ്ങളുടെ ആദ്യത്തെ പഠനം ഒരാള്‍ കുട്ടിയായിരിക്കെ
അയാള്‍ കഴിച്ച ചില ഭക്ഷ്യപദാര്‍ത്ഥങ്ങള്‍
പുഴുങ്ങിയ മുട്ട, ചില ഉപ്പിലിടുകള്‍, സ്ട്രാബെറി ഐസ്ക്രീം -കഴിച്ചപ്പോള്‍ അസുഖം ബാധിച്ചതിനെക്കുറിച്ചായിരുന്നു
ഒരിക്കല്‍ ഈ ഓര്‍മ്മകള്‍ ഉണ്ടാക്കിക്കഴിഞ്ഞാല്‍
പിന്നീട് ഇത്തരം ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ കഴിക്കുവാന്‍ അവര്‍ ആഗ്രഹിച്ചില്ല.
ഉദാഹരണത്തിന് ഒരു ഉല്ലാസയാത്രയ്ക്ക് പോകമ്പോള്‍
അയഥാര്‍ത്ഥങ്ങളായ ഓര്‍മ്മകള്‍ മോശപ്പെട്ടവയോ അസ്വാസ്ഥ്യമുളവാക്കുന്നവയോ ആകണമെന്നില്ല.
ഊഷ്മളവും മൃദുവുമായ ഓര്‍മ്മകള്‍ നട്ടുവളര്‍ത്തുവാന്‍ കഴിഞ്ഞാല്‍ -
ഉദാഹരണമായി അസ്പരാഗസ് പോലെ കുടുതല്‍ ആരോഗ്യകരമായ ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നതിനെക്കുറിച്ച് -
ആളുകളെ കൂടുതല്‍ അസ്പരാഗസ് കഴിക്കുന്നതിന് പ്രേരിപ്പിക്കുവാന്‍ നമുക്ക് കഴിഞ്ഞേക്കും
ഈ പഠനങ്ങള്‍ കാണിക്കുന്നത് ഇതാണ്
അയഥാര്ത്ഥസ്മരണകള് ഉണ്ടാക്കുവാന്‍ നമുക്ക് കഴിയും
അതിന് അന്തരഫലങ്ങളുണ്ട്.
സ്മരണകള്‍ വേരു പിടിച്ചതിനു ശേഷം വളരെക്കാലം പെരുമാറ്റത്തെ അവ സ്വാധീനിക്കും
ഓര്‍മ്മകള്‍ നട്ടുവളര്‍ത്തുവാനും പെരുമാറ്റത്തെ സ്വാധീനിക്കുവാനുമുള്ള
ഈ കഴിവിനോടൊപ്പം
വ്യക്തമായും ചില നൈതികപ്രശ്നങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്.
എപ്പോഴാണ് ഈ മാനസികസാങ്കേതിക വിദ്യ നാമുപയോഗിക്കേണ്ടത്?
എന്നെങ്കിലും ഇത് നിരോധിക്കേണ്ടതുണ്ടോ?
ചികിത്സകര്‍ തങ്ങളുടെ രോഗികളുടെ മനസ്സില്‍
അയാഥര്ത്ഥസ്മരണകള് പാകുന്നത് ധാര്‍മ്മികമായി ശരിയല്ല.
അത് രോഗികളെ സഹായിക്കുമെങ്കില്പ്പോലും
പക്ഷെ മാതാപിതാക്കളെ തടുക്കാനാവുകയില്ല.
ഉദാഹരണത്തിന്, തങ്ങളുടെ ദുര്‍മേദസ്സുള്ള കുട്ടികളില്‍
ഇത് പരീക്ഷിക്കുന്നതിനെ
ഞാൻ ഇത് പരസ്യമായി പറഞ്ഞപ്പോൾ
അത് മറ്റൊരു പ്രതിഷേധത്തിനിടയാക്കി.
'അവർ രക്ഷിതാക്കളെ തങ്ങളുടെ കുട്ടികളോട് അസത്യം പറയുവാൻ പ്രേരിപ്പിക്കുകയാണ്' എന്ന്.
ഹലോ, സാന്താക്ലാസ്. (ചിരി)
ഇതിനെപ്പറ്റി വേറൊരു വിധത്തിൽ ചിന്തിക്കാം
നിങ്ങൾക്ക് വേണ്ടത് പൊണ്ണത്തടിയും പ്രമേഹവും
കുറഞ്ഞആയുസ്സുമുള്ള
ഒരു കുട്ടിയെയാണോ, അതോ
അൽപ്പസ്വല്പം മിഥ്യാസ്മൃതികളുള്ള ഒരു കുട്ടിയെയാണോ?
എന്റെ കുട്ടിക്കു വേണ്ടി ഞാൻ എന്താണ് തിരഞ്ഞെടുക്കുന്നതെന്ന് എനിക്കറിയാം
ഒരു പക്ഷെ എന്റെ ജോലി എന്നെ ഭൂരിപക്ഷം ആളുകളിലും നിന്ന് എന്നെ വ്യത്യസ്തയാക്കിയിട്ടുണ്ടാകാം.
ഭൂരിഭാഗം ആളുകളും തങ്ങളുടെ ഓർമ്മകളെ വിലപ്പെട്ടാതായി കരുതുന്നു.
ഓർമ്മകൾ തങ്ങളുടെ സ്വത്വത്തെ, തങ്ങളാരാണെന്ന്, തങ്ങൾ എവിടെ നിന്നാണ് വരുന്നത്
എന്നതിനെയൊക്കെ പ്രതിനിധീകരിക്കുന്നുവെന്ന് അവർക്കറിയാം.
എന്നതിനെയൊക്കെ പ്രതിനിധീകരിക്കുന്നുവെന്ന് അവർക്കറിയാം.
പക്ഷെ എന്റെ ജോലിയിൽ നിന്ന് എനിക്കറിയാം
എത്രമാത്രം സാങ്കൽപ്പികങ്ങളായ ഓർമ്മകൾ മുൻക്കൂട്ടിത്തന്നെ നമ്മിൽ ഉണ്ടെന്ന്.
ഈ പ്രശ്നത്തെപ്പറ്റയുള്ള ദശാബ്ദങ്ങളുടെ പഠനത്തിൽ നിന്ന്
ഞാൻ എന്തെങ്കിലും മനസ്സിലാക്കിയിട്ടുണ്ടങ്കിൽ അതിതാണ്:
ആരെങ്കിലും നിങ്ങളോടെന്തെങ്കിലും പറഞ്ഞതുകൊണ്ടു മാത്രം
ആത്മവി്ശ്വാസത്തോടുകൂടിയാണ് അത് പറയുന്നതു കൊണ്ട് മാത്രം
ഒരുപാട് വിശദാംശങ്ങളോടുകൂടി പറയുന്നത് കൊണ്ടു മാത്രം
വികാരപ്രകടനത്തോടു കൂടി പറയുന്നത് കൊണ്ട് മാത്രം,
അത് യഥാർത്ഥത്തിൽ സംഭവിച്ചതാണെന്ന് അർത്ഥമില്ല
യഥാർത്ഥ ഓർമ്മകളെ സാങ്കൽപ്പികഓർമ്മകളിൽ നിന്ന് നമുക്ക് വിശ്വസനീയമാം വിധം തിരിച്ചറിയാൻ സാധിക്കില്ല.
സ്വതന്ത്രമായ സ്ഥിരീകരണം അതിനാവശ്യമുണ്ട്.
ആ കണ്ടെത്തൽ എന്നെ കൂടുതൽ സഹനശക്തിയുള്ളവളാക്കിയിട്ടുണ്ട്-
എന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമെല്ലാം
വരുത്തുന്ന ദൈനംദിന അബദ്ധങ്ങളോട്..
അത്തരത്തിലുള്ള തിരിച്ചറിവ് സ്റ്റീവ് ടൈറ്റസിനെ രക്ഷിക്കുമായിരുന്നു-
ഭാവി തട്ടിയെടുക്കപ്പെട്ട ആ മനുഷ്യനെ
ഒരു അയഥാർത്ഥമായ ഓർമ്മ കാരണം
അതേ സമയം, നാമെല്ലാം
മനസ്സിൽ വച്ചിരിക്കേണ്ട ഒരു കാര്യമുണ്ട്
ഓർമ്മ, സ്വാതന്ത്ര്യം പോലെ തന്നെ
ലോലമായ ഒന്നാണ് എന്നത്.
നിങ്ങൾക്ക് നന്ദി. നന്ദി
നന്ദി. (കരഘോഷം)
വളരെ നന്ദി. (കരഘോഷം)